ബംഗളൂരു:കേരളം സുരക്ഷിതമല്ലെന്നും കേരളത്തെക്കുറിച്ച് താൻ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണ്ണാടക സുരക്ഷിതമായി തുടരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി,ജെ.പി സർക്കാർ അധികാരത്തിൽ തുടരണം. ദക്ഷിണ കന്നടത്തിലെ പുത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ബി.ജെ.പിക്കു മാത്രമേ കർണ്ണാടകയെ സുരക്ഷിതമാക്കാൻ സാധിക്കു എന്നും അതിന് ബി.ജെ.പി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ജെ.ഡി.എസും 18-ാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവരാണ്. കർണ്ണാടകയ്ക്ക് ഗുണകരമായ കാര്യങ്ങളൊന്നും ചെയ്യാൻ ഇവർക്കാവില്ല. കോൺഗ്രസ് അഴിമതി പാർട്ടിയാണ്. അവർ കർണ്ണാടകയെ എ.ടി.എം മെഷീനായി ഉപയോഗിച്ചെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |