കൊച്ചി: അന്തർസംസ്ഥാന മോഷ്ടാവ് ഒഡീഷ സ്വദേശി പ്രകാശ് കുമാർ സാഹു (38) കവർച്ചാശ്രമത്തിനിടെ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായി. ആന്ധ്രാ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിലുള്ളയാളാണ്.
എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ വീട് കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ കണ്ട് ഓടിയപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സമീപത്തെ മറ്റുചില വീടുകളിലും മോഷണശ്രമം നടത്തിയിരുന്നു. പൊലീസ് പിടികൂടിയപ്പോൾ സംസാരശേഷിയില്ലാത്തയാളെ പോലെ അഭിനയിക്കുകയായിരുന്നു.
തെലങ്കാനയിലും ഗോവയിലും കോടിക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചകേസിൽ സാഹു അറസ്റ്റിലായിട്ടുണ്ട്. മരടിൽ വാഹനമോഷണക്കേസും എൽ.ഐ.സി ഓഫീസിൽ നിന്ന് പണം അപഹരിച്ച കേസുമുണ്ട്. സെൻട്രൽ സ്റ്റേഷനിലും രണ്ട് മോഷണക്കേസുകളുണ്ട്. ആലപ്പുഴയിൽ വീട് കുത്തിത്തുറന്ന് മോഷണം, കൊല്ലത്ത് ഒരുവീട്ടിൽ നിന്ന് 17 പവൻ മോഷണം, ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽനിന്ന് പണാപഹരണം എന്നിങ്ങനെയും കേസുകളുണ്ട്. എസ്.ഐമാരായ ബി. സാബു, യു. മഹേഷ്, സി. അനൂപ്, ജോഷി ജേക്കബ്, എസ്.സി.പി.ഒമാരായ സജി, കലേഷ്, സി.പി.ഒ സജി എന്നിവർ ഉൾപ്പെട്ട അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |