കൊച്ചി: കാലിക്കറ്റ് സർവകലാശാല നടത്തുന്ന കായികാദ്ധ്യാപക പരിശീലന കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന് എൻ.സി.ടി.ഇ (നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ) ഹൈക്കോടതിയിൽ അറിയിച്ചു. അംഗീകാരമില്ലെന്നതു മറച്ചുവച്ച് സർവകലാശാല വിദ്യാർത്ഥികളെ വഞ്ചിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് ഷാരുൾ ബാനു എന്ന വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണിത്. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദ,ബിരുദാനന്തര കോഴ്‌സുകൾക്ക് അംഗീകാരം തേടി സർവകലാശാല നൽകിയ അപേക്ഷ 2017ൽ നിരസിച്ചതാണെന്നും അംഗീകാരമില്ലാതെ കോഴ്സുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് സർവകലാശാലയെ അറിയിച്ചതാണെന്നും എൻ.സി.ടി.ഇയുടെ വിശദീകരണത്തിൽ പറയുന്നു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്,ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 14നു പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |