ന്യൂ ഡൽഹി : രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേസെടുത്തുവെന്ന് വാദിച്ചാലും അഴിമതിക്കേസിലെ എഫ്.ഐ.ആർ അന്വേഷണഘട്ടത്തിൽ റദ്ദാക്കുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.
ഛത്തിസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അമൻ സിംഗിനെതിരെ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ ഛത്തിസ്ഗഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഛത്തിസ്ഗഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹൈക്കോടതി നടപടി റദ്ദാക്കിയ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അദ്ധ്യക്ഷനായ ബെഞ്ച്, രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനെടുത്ത കേസെന്ന് പറഞ്ഞ് രക്ഷപ്പെടുത്തി വിടുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ചു. ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരന്തമായി മാറുമെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |