കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. മാലിന്യ പ്ളാന്റിലെ കരാറുകാരായ സോണ്ട കമ്പനിയുമായുള്ള കരാറിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. ഇക്കാരണത്താലാണ് മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി സ്വപ്ന സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി എന്തുകൊണ്ടാണ് കഴിഞ്ഞ 12 ദിവസമായി നിശബ്ദത പാലിക്കുന്നത് എന്ന് തനിക്കറിയാമെന്നാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
കൃത്യസമയത്ത് വായിക്കാനായി കുറിപ്പ് ലഭിക്കാത്തത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിക്കാത്തത്. വലം കൈയ്യായിരുന്ന ശിവശങ്കർ കരാറിൽ ഇടപെട്ടത് കൊണ്ട് മുഖ്യമന്ത്രി വിഷയത്തിൽ മൗനം തുടർന്നതായും സ്വപ്ന കുറിച്ചു. കൂടാതെ കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീയണക്കാൻ മുന്നിട്ടിറങ്ങിയ സാധാരണക്കാർക്ക് നൽകണമെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |