തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായും സ്തംഭിച്ചു. മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലുമടക്കം ഒപി മുടങ്ങിയതോടെ നൂറ് കണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായത്. പല ആശുപത്രികളിലും ചികിത്സ കിട്ടാതെ രോഗികൾ മടങ്ങി. സ്വകാര്യ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്.
സമരത്തിന്റെ ഭാഗമായി പണിമുടക്കിയ ഡോക്ടർമാർ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.ഐ എം എ സംസ്ഥാന ഘടകം, കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയനുകൾ തുടങ്ങിയ സംഘടനകളും പണിമുടക്കിൽ അണിചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |