SignIn
Kerala Kaumudi Online
Friday, 20 September 2024 2.16 AM IST

കൊച്ചി എയർപോർട്ടിൽ കോപ്റ്റർ ഇടിച്ചിറക്കി

Increase Font Size Decrease Font Size Print Page
p

കൊച്ചി: കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കലിനായി ടേക്കോഫ് ചെയ്യുന്നതിനിടെ തകരാർ മൂലം പ്രധാന റൺവേയ്ക്കു സമീപം ഇടിച്ചിറക്കിയത് ആശങ്ക പരത്തി. വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ടു മണിക്കൂർ തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.25നാണ് ഇന്ത്യൻ നിർമ്മിത എ.എൽ.എച്ച് ധ്രുവ് മാർക്ക് 3 കോപ്റ്റർ നിയന്ത്രണം നഷ്ടമായി പതിച്ചത്.

കോപ്ടറിലുണ്ടായിരുന്ന മൂന്നു സൈനികരിൽ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പൈലറ്റ് മലയാളിയായ വിപിന് പരിക്കില്ല.

കോസ്റ്റ് ഗാർഡ് ഹാംഗറിൽ നിന്ന് പറന്നുയർന്ന കോപ്റ്റർ പുറത്തെ റൺവേയിൽ ഇറക്കിയ ശേഷം വീണ്ടും ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടം.

"കൺട്രോൾ റോഡുകൾ" ഘടിപ്പിച്ചശേഷം പരീക്ഷണ പറക്കലിന് ടേക്ക് ഓഫ് ചെയ്യുമ്പോൾ 30-40 അടി ഉയരത്തിൽ കോപ്റ്ററിന്റെ ചലനനിയന്ത്രണം നഷ്ടമായെന്ന് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പറഞ്ഞു. സൈനികരുടെ മനോധൈര്യവും വൈദഗ്ദ്ധ്യവും കൊണ്ടാണ് അപകടം കൂടാതെ ഇടിച്ചിറക്കാനായത്. റൺവേയുടെ ഇടതുഭാഗത്ത് അഞ്ചു മീറ്റർ മാറി മണ്ണിൽ വീണ് പങ്കയും മറ്റും തകർന്ന് വശത്തേക്ക് ചെരിയുകയായിരുന്നു. തീ പിടിക്കാതിരുന്നത് രക്ഷയായി. സേന അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.ജി.സി.എയും അന്വേഷിക്കും.ഒരു മണിക്കൂറിനു ശേഷം ഹെലികോപ്റ്റർ ക്രെയിൻ ഉപയോഗിച്ച് പൊക്കിമാറ്റി.

മാർച്ച് എട്ടിന് മുംബയ് തീരക്കടലിൽ കോസ്റ്റ് ഗാർഡിന്റെ എ.എൽ.എച്ച് ധ്രുവ് മാർക്ക് 3 ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് വീണശേഷം നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഇത്തരം കോപ്റ്ററുകളുടെ പറക്കൽ നിറുത്തിയിരുന്നു. ചില യന്ത്രഭാഗങ്ങൾ മാറ്റി പരീക്ഷണപ്പറക്കൽ നടത്താനാണ് ഇന്നലെ ധ്രുവ് പറന്നുയർന്നത്.

മൾട്ടി പർപ്പസ് കോപ്റ്റർ

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ബംഗളൂരുവിലെ പ്ളാന്റിൽ നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ. 2002ൽ തീര സേന ആദ്യം സ്വന്തമാക്കി. പിന്നീട് കര, നാവിക, വ്യോമ സേനകളും. 2022 ജനുവരി വരെ മാർക്ക് 1, 2, 3,4 മോഡലുകളും, കപ്പലുകളിലേക്കായി മാരിടൈം യൂട്ടിലിറ്റി മോഡലും നാല് സിവിൽ മോഡലുകളും. മാർക്ക് 3 ആക്രമണ കോപ്റ്ററുകളായി സേനകൾ ഉപയോഗിക്കുന്നു.
സിയാച്ചിൻ ഉൾപ്പെടെ പർവത മേഖലകളിൽ മികച്ച പ്രകടനം.
335 എണ്ണം നിർമ്മിച്ചു.

പലവട്ടം പരിഷ്കരണം
1984ൽ ഡിസൈൻ തയ്യാറാക്കി. ആദ്യം പറന്നത് 92ൽ. ഡിസൈൻ പലവട്ടം പരിഷ്കരിച്ചു. തദ്ദേശീയമെന്ന് പറയുന്ന കോപ്റ്ററുകളുടെ 90 ശതമാനവും ഇറക്കുമതി ഘടകങ്ങളാണെന്ന് ഓഡിറ്റർ ജനറൽ റിപ്പോർട്ടുമുണ്ടായി.
മാർക്ക് 3 : പ്രത്യേകതകൾ
വേഗത : 250 കി.മീ
ഒറ്റപ്പറക്കൽ: 630 കി.മീ, 3.40 മണിക്കൂർ
രണ്ട് പൈലറ്റ്
14 യാത്രക്കാർ
നീളം : 15.87 മീറ്റർ
വീതി : 3.15 മീറ്റർ
ഉയരം : 4.98 മീറ്റർ
ഭാരം : 4,445 കിലോ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COAST GUARD ACCIDENT, 1, 10 KILLED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.