കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ തുടർച്ചയായി തകരാറിലാകുന്നു. ആറ് മാസം മുൻപ് എത്തിച്ചതുൾപ്പെടെ നിലവിൽ 35 മെഷീനുകളുടെ തകരാർ പരിഹരിക്കാനായി കമ്പനിക്ക് നൽകിയിരിക്കുകയാണ്. യന്ത്രങ്ങളിൽ പലതും പരിഹരിച്ച് വരുന്നതിന് പിന്നാലെ മറ്റുള്ളവ പണിമുടക്കുകയാണ്.
ബാറ്ററി അതിവേഗം ചൂടാകുന്നു, പെട്ടെന്ന് ചാർജ്ജ് തീരുന്നു, ഡിസ്‌പ്ളേ ഇടയ്ക്കിടെ അണയുന്നു, ടിക്കറ്റ് പുറത്തേക്ക് വരുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ കാരണം കണ്ടക്ടർമാർ നട്ടം തിരിയുകയാണ്. ടിക്കറ്റ് പുറത്തേക്ക് വന്നില്ലെങ്കിൽ കണ്ടക്ടർമാരുടെ പക്കൽ നിന്നാണ് പണം നഷ്ടമാകുന്നത്. കഴിഞ്ഞ ദിവസം സർവ്വീസിനിടെ വെള്ളിയിട്ടമ്പലത്ത് വച്ച് ടിക്കറ്റ് മെഷീനിൽ നിന്ന് പുക ഉയർന്നതിനു പിന്നാലെ പൊട്ടിത്തെറിച്ചു. തകരാറിലായതിനെ തുടർന്ന് കമ്പനിയിലേക്ക് അയച്ച് അറ്റകുറ്റപ്പണി നടത്തി തിരികെ എത്തിച്ചതായിരുന്നു ഈ മെഷീൻ. രണ്ട് ദിവസം ഉപയോഗിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.
പല മെഷീനുകളുടെയും ബാറ്ററിയുടെ ഭാഗത്ത് നിന്നു പുക വരാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. തകരാർ പരിഹരിക്കാൻ നൽകുന്ന യന്ത്രങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ തിരിച്ചുനൽകുന്നുവെന്നും പരാതിയുണ്ട്. സോഫ്റ്റ്ലാൻഡ് എന്ന കമ്പനിയുടെ മെഷീനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതിന് മുൻപ് ഉണ്ടായിരുന്ന യന്ത്രങ്ങൾ എട്ട് വർഷത്തോളം ഉപയോഗിച്ച ശേഷമാണ് പിൻവലിച്ചത്.
യാത്രയ്ക്കിരെ മെഷീനുകൾ തകരാറിലാകുന്നത് കണ്ടക്ടർമാരെ വലയ്ക്കുന്നുണ്ട്. പേപ്പർ ടിക്കറ്റ് നൽകി പരിചയമുള്ളവരല്ല പുതിയ കണ്ടക്ടർമാരിൽ ഭൂരിഭാഗവും. അതിനാൽ തിരക്കേറിയ സമയങ്ങളിൽ യന്ത്രം തകരാറിലാകുന്നതോടെ എല്ലാവർക്കും ടിക്കറ്റ് നൽകാനാകാതെ വരുമാന നഷ്ടവും ഉണ്ടാകുന്നുണ്ട്.
ഡിപ്പോ, ആകെയുള്ള മെഷീനുകൾ, തകരാറിലായത്
കൊല്ലം: 87, 5
ചാത്തന്നൂർ: 47, 3
പത്തനാപുരം: 47,2
ആര്യങ്കാവ്: 5
പുനലൂർ: 57, 5
ചടയമംഗലം: 46-1
കരുനാഗപ്പള്ളി: 66, 5
കൊട്ടാരക്കര:135, 10
കുളത്തൂപ്പുഴ: 26, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |