തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചതടക്കം നിരനധി കേസുകളിൽ പ്രതിയായ സി.ഐയ്ക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി, അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിലിനാണ് ഡി.ജി.പി പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴു ദിവസത്തിവകം മറുപടി നൽകണമെന്ന് ഡി.ജി.പി അനിൽകാന്ത് നോട്ടീസിൽ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അയിരൂർ സി.ഐ ആയിരിക്കെ ജയസനിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. റിസോർട്ട് ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സസ്പെൻഷനായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്.
കേസെടുത്തതിന് പിന്നാലെ ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ നാട്ടിലേക്ക് വിളിച്ചുവരുത്തി.. സഹോദരനൊപ്പം സ്റ്റേഷനിൽ എത്തിയ പ്രതിയോട് ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും ജയസനിൽ പറഞ്ഞു. പിന്നീട് പ്രതിയെ തന്റെ ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. പിന്നീട് ജയസനിൽ പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സി.ഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് ശേഷം അയിരൂർ സ്റ്റേഷനിലെത്തി സി.ഐക്കെതിരെ പീഡനത്തിന് പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |