തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ റവന്യു ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കണിമംഗലം സോണൽ ഓഫീസിൽ 2,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലം അഞ്ചൽ സ്വദേശിയായ നാദിർഷായാണ് പിടിയിലായത്. കണിമംഗലം സ്വദേശി സന്ദീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സന്ദീപിന്റെ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് നാദിർഷ സ്ഥല പരിശോധന നടത്തിയിരുന്നു. തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ രണ്ടായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. പരാതിക്കാരൻ പനമുക്ക് കൗൺസിലറായ രാഹുലിനെ വിവരം അറിയിയിച്ചതിനെ തുടർന്ന് വിജിലൻസിൽ പരാതി നൽകി. വിജിലൻസ് ഉദ്യോഗസ്ഥർ ഫിനോഫ്തലിൻ പുരട്ടി നൽകിയ നോട്ട് സന്ദീപിൽ നിന്നും നാദിർഷാ സ്വീകരിക്കുന്ന സമയം മറഞ്ഞിരുന്ന സംഘം കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പി ജിം പോൾ,ഉദ്യോഗസ്ഥരായ പി.ഐ.പീറ്റർ,ജയകുമാർ ബൈജു,വിബീഷ്,സൈജു സോമൻ,രഞ്ജിത്ത്,സിബിൻ,സന്ധ്യ തുടങ്ങിയവരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |