പത്തനംതിട്ട: 'കുഞ്ഞുങ്ങളേ....നിങ്ങളെനിക്കൊരു വാക്കു തരണം. ഈ തലമുറയിലെ എല്ലാവരും സ്‌കൂളിൽ മുടങ്ങാത പോയി പഠിച്ച് മിടുക്കന്മാകുമെന്ന ഉറപ്പ്. ആ ഉറപ്പ് എനിക്ക് തരില്ലേ' മഞ്ഞത്തോട് ആദിവാസി ഊരിലെ കുട്ടികളോട് ജില്ലാ കളക്ടർ ദിവ്യാ എസ്.അയ്യർ ചോദിച്ചു. പത്തനംതിട്ടയിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച കളക്ടർ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആദിവാസി ഊരിൽ.
ഓർമ്മകളിൽ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചവരാണ് മഞ്ഞത്തോട്ടിലെ ജനങ്ങളെന്ന് കളക്ടർ പറഞ്ഞു. ജില്ലാ കളക്ടറെന്ന ഔദ്യോഗിക പദവിയിൽ നിന്ന് ഞാൻ പോകുമ്പോൾ എന്റെ ഈ ആഗ്രഹം പാതിവഴിൽ നിർത്താതെ പൂർത്തിയാക്കണമെന്നും കുട്ടികൾ എല്ലാവരും മുടങ്ങാതെ സ്‌കൂളുകളിൽ പോകുന്നുണ്ടെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. കുട്ടികൾക്ക് പഠിക്കുന്നതിനായി അട്ടത്തോട്ടിൽ നിർമ്മിച്ച സ്‌കൂൾ പൂർത്തിയായി. ഉടൻ മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യും. കുട്ടികൾക്ക് സ്‌നേഹചുംബനങ്ങളും ഭക്ഷണവും നൽകിയാണ് കളക്ടർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |