തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള മൂന്ന് ദിവസങ്ങളിലായി ബെവ്‌കോയിൽ നടന്നത് റെക്കോഡ് മദ്യവിൽപന. 154.77 കോടി രൂപയുടെ വിൽപനയാണ് ഇത്തവണ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി നടന്നത്.ക്രിസ്‌മസിന്റെ തലേന്നും വിൽപനയിൽ ഉയർച്ചയുണ്ടായി. 70.73 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 24ന് വിറ്റത്. കഴിഞ്ഞ വർഷം ഇത് 69.55 കോടിയായിരുന്നു. 22,23 തീയതികളിലായി ഈ വർഷം നടന്നത് 84.04 കോടിയുടെ മദ്യവിൽപ്പനയാണ്. കഴിഞ്ഞവർഷം ഇത് 75 കോടിയായിരുന്നു.ഇത്തവണയും ക്രിസ്‌മസ് ന്യൂഇയർ അവധിക്കാലം ലഹരി ആഘോഷം തന്നെയെന്ന് ഉറപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.
ഏറ്റവുമധികം മദ്യം വിറ്റത് ചാലക്കുടിയിലെ ഔട്ട്‌ലെറ്റിലാണ്. 63,85,290 രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശേരിയിൽ 62,87,120 രൂപയുടെയും ഇരിങ്ങാലക്കുടയിൽ 62,31,240 രൂപയുടെയും മദ്യവിൽപന നടന്നു. ഈ ഔട്ട്‌ലെറ്റുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. മിക്കപ്പോഴും മുന്നിലെത്താറുള്ള തലസ്ഥാനത്തെ പവർഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ 60,08,130 രൂപയുടെയും നോർത്ത് പറവൂരിൽ 51,99,570 രൂപയുടെയും മദ്യവിൽപന നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |