ആലപ്പുഴ: ആരിഫിന്റെ പിണറായിയും ആലപ്പുഴയുടെ കരിമണൽ കട്ട് വിൽക്കുന്ന കരിമണൽ കർത്തയിൽ നിന്ന് മാസപ്പടി വാങ്ങുന്ന കെ.സി.വേണുഗോപാലും അഴിമതിയിൽ കൂട്ടുകച്ചവടക്കാരാണെന്ന് ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ആരോപിച്ചു.
ആലപ്പുഴയെ ഈ കൂട്ടുകെട്ടിൽ നിന്ന് മോചിപ്പിച്ച് വികസനത്തിലേക്ക് നയിക്കാനുള്ള 41 ദിവസത്തെ കഠിനവ്രതമെടുക്കാൻ എൻ.ഡി.എ - ബി.ജെ.പി പ്രവർത്തകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അവർ വ്രതം ആരംഭിച്ചു. എന്തൊക്കെ തടസങ്ങൾ വന്നാലും അതിനെയൊക്കെ തട്ടി മാറ്റി വഴി മാറെടാ മുണ്ടക്കൽ ശേഖരാ... എന്ന് പറഞ്ഞുകൊണ്ട് വികസനത്തിലേക്കുള്ള പാത സുഗമമാക്കി മോദിയുടെ ഗ്യാരണ്ടി ആലപ്പുഴയിലും നടപ്പാക്കാനുള്ള ഈ വ്രതമെടുക്കാൻ ജനങ്ങളും തയ്യാറാണ്. ജാതിയും മതവും ഒന്നും പ്രശ്‌നമല്ല. ഇതൊരു രാഷ്ട്രീയ വ്രതമാണെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |