കൊൽക്കത്ത: ബംഗാളിൽ വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് ബി.ജെ.പി ആരോപണം. സൗത്ത് കൊൽക്കത്തയിലെ കസബ മേഖല പ്രസിഡന്റ് സരസ്വതി സർക്കാറാണ് ആക്രമിക്കപ്പെട്ടതെന്ന് അമിത് മാളവ്യ പറഞ്ഞു. പരിക്കേറ്റ നേതാവിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. മമത ബാനർജിയുടെ ഭരണം ദുരന്തമാണെന്നും കൊൽക്കത്ത സുരക്ഷിതമല്ലെങ്കിൽ സന്ദേശ്ഖാലി പോലുള്ളിടങ്ങളിലെ അവസ്ഥയെന്താകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ ബംഗാളിലെ സന്ദേശ്ഖാലിയിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. സി.ബി.ഐ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. ബലാത്സംഗം, മയക്കുമരുന്ന് ആരോപണം ഉയർന്ന സന്ദേശ്ഖാലിയിൽ വിദേശ നിർമ്മിത ആയുധങ്ങളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |