കൊൽക്കത്ത 235/6
ലക്നൗ 137
ലക്നൗ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 98 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 235/6 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.
39 പന്തുകളിൽ ആറുഫോറും ഏഴ് സിക്സുമടക്കം 81 റൺസ് നേടിയ സുനിൽ നരെയ്നാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.ഫിൽ സാൾട്ട് (32),ആംഗ്രിഷ് രഘുവംശി (32),ശ്രേയസ് അയ്യർ (23),രമൺദീപ് സിംഗ് (25*),റിങ്കു സിംഗ് (16)എന്നിവരും കൊൽക്കത്തയുടെ സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മറുപടിക്കിറങ്ങിയ ലക്നൗവിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്ത്തിയ നരെയ്നും സ്റ്റാർക്കും ചേർന്നാണ് ചുരുട്ടിയത്. 36 റൺസടിച്ച മാർക്കസ് സ്റ്റോയ്നിസിനും 25 റൺസടിച്ച കെ.എൽ രാഹുലിനും മാത്രമാണ് ലക്നൗ നിരയിൽ പിടിച്ചുനിൽക്കാനായത്.ദീപക് ഹൂഡ (5), നിക്കോളാസ് പുരാൻ (10),ആയുഷ് ബദോനി (15), ആഷ്ടൺ ടർണർ (16) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതാണ് ലക്നൗവിന് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |