ഒരു സിനിമ എടുക്കണമെന്നല്ല,ഒരു സിനിമയെങ്കിലും എടുക്കണമെന്ന അദമ്യമായ ആഗ്രഹമാണ് തന്നെ സിനിമയിൽ എത്തിച്ചതെന്ന്
ഹരികുമാർ പറയുമായിരുന്നു. വീട്ടിൽ കലാ രംഗത്ത് പ്രവർത്തിച്ചവരാരും ഉണ്ടായിരുന്നില്ല. പത്താം ക്ളാസു വരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് പഠിച്ചത്.കല്ലറ പാങ്ങോട് കാഞ്ചിനടയായിരുന്നു സ്വദേശം. സാധാരണ കുടുംബമായിരുന്നു. വീട്ടിൽ നിന്നും എട്ടു കിലോമീറ്റർ ദൂരം നടന്ന് വായനശാലയിൽ പോയി പുസ്തകമെടുത്ത് വായിക്കുമായിരുന്നു.തിരുവനന്തപുരത്ത് വന്ന് ചിത്രലേഖാ ഫിലിം സൊസൈറ്റിയിൽ അംഗമായതോടെ ലോക ക്ളാസ്സിക്കുകൾ കണ്ടു. എഞ്ചിനീയറിംഗ് പാസ്സായി ജോലിയിൽ കയറിയെങ്കിലും സിനിമ തന്നെയായിരുന്നു മനസ്സു നിറയെ. ആദ്യ ചിത്രമായ ആമ്പൽപ്പൂവിന്റെ നിർമ്മാതാവ് പാതിവഴിക്കിട്ടിട്ട് പോയതോടെ സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കിയാണ് ചിത്രം പൂർത്തിയാക്കിയത്. ഹരികുമാറിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി ഹരികുമാറിനെ അങ്ങോട്ടു ചെന്ന് പരിചയപ്പെടുകയായിരുന്നുവെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.സുകൃതത്തിൽ മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്ന് സമ്മാനിച്ച ഹരി പുലി വരുന്നേ പുലി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെക്കൊണ്ട് ഹാസ്യ കഥാപാത്രത്തെയും അവതരിപ്പിച്ചു.സ്നേഹപൂർവ്വം മീരയിൽ സുഹാസിനിയെ അഭിനയിപ്പിക്കാനാണ് മദ്രാസിൽ പോയത്. അവിടെ ലിഫ്റ്റിൽ വച്ച് പൂർണിമാ ജയറാമിനെ കണ്ടു.അവർ അന്ന് വലിയ താരമായിരുന്നു.ടൈറ്റിൽ കഥാപാത്രമാണെന്നറിഞ്ഞപ്പോൾ പൂർണിമ സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |