ബംഗളൂരു : കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ സീസണിൽ മൂന്നാമതും ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ച ഡൽഹി ക്യാപിറ്റൽസ് ക്യാപ്ടൻ റിഷഭ് പന്തിന് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടക്കുന്ന നിർണായക പോരാട്ടത്തിൽ കളിക്കാനാകില്ല. വിലക്ക് കൂടാതെ 30 ലക്ഷം രൂപ പിഴശിക്ഷയും ഐ.പി.എൽ ഭരണ സമിതി പനിതിനെതിരെ വിധിച്ചിട്ടുണ്ട്. പന്തിനെക്കൂടാതെ ടീം അംഗങ്ങളും 12 ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 50 ശതമാനമോ ഏതാണോ കുറവ് ആ തുക പിഴയടക്കണം. ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കുംഎതിരെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട പന്ത് രാജസ്ഥാനെതിരേയും കുറ്റം ആവർത്തിച്ചതോടെയാണ് ഒരു മത്സരത്തിൽ വിലക്ക് കൂടി ലഭിച്ചത്.
അക്ഷർ നയിക്കും
പന്തിന്റെ അഭാവത്തിൽ അക്ഷർ പട്ടേലായിരിക്കും ബംഗളൂരുവിനെതിരെ ഡൽഹിയുടെ ക്യാപ്ടനാവുകയെന്ന് കോച്ച് റിക്കിപോണ്ടിംഗ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |