പ്രതിഷേധവുമായി വ്യാപാരികൾ
കട്ടപ്പന :മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കഞ്ചിയാർ പള്ളിക്കവലയിലേ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോച്ച് വ്യാപാരികൾ രംഗത്ത് വന്നു.കച്ചവടക്കാരെ ദ്രോഹിച്ചുകൊണ്ടുള്ള നടപടിയാണ് പഞ്ചായത്ത് സ്വീകരിക്കുന്നത് എന്ന് ആരോപിച്ച് വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധം അറിയിച്ചു.
മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി ഐറിഷ് ഓടയോടൊപ്പം ഫുട്പാത്തുകളും നിർമ്മിക്കുന്നതിനായി കാഞ്ചിയാർ പള്ളിക്കവലയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് അധികൃതർ വ്യാപാരികൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ രാഷ്ട്രീയ പ്രേരിത ഇടപെടലാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.റോഡിനും ഓടക്കും ആവശ്യമായ വീതിയുണ്ട്. ഇതിനായി പല വ്യാപാരശാലകളുടെയും ഭാഗങ്ങൾ പൊളിച്ചും നൽകി. എന്നിട്ടും പഞ്ചായത്തിന് അധികാരമില്ലാത്ത ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് തങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പഞ്ചായത്തു ഇപ്പോൾ സ്വീകരിക്കുന്നതെന്നും വ്യാപാരികൾ പരാതിപ്പെടുന്നു.
ആദ്യം വനംവകുപ്പിന്റെ
പ്രശ്നം പരിഹരിക്കു...
ആദ്യ ഘട്ട ടാറിങ് ഉൾപ്പെടെ പള്ളിക്കവലയിൽ പൂർത്തിയായിരിക്കുകയാണ്. അതിനുശേഷമാണിപ്പോൾ ഓടയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കാൻ പഞ്ചായത്ത് ഒരുങ്ങുന്നതെന്നാണ് ആരോപണം. നിലവിൽ പള്ളിക്കവലയിലെ വികസനത്തിന് വിപരീതമായി നിൽക്കുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റാണ്.അതിന് പരിഹാരം കാണാതെ വ്യാപാരികളുടെ അന്നംമുട്ടിക്കുന്ന നടപടിയിൽ നിന്ന് പഞ്ചായത്ത് പിന്മാറണമെന്ന് വ്യാപാര വ്യവസായി സമിതി കഞ്ചിയാർ യൂണിറ്റ് നേതൃത്വവും അറിയിച്ചു.
ഏഴു ദിവസത്തിനകം ഉടമകൾ കെട്ടിടം പൊളിക്കാത്ത പക്ഷം അധികൃതർ നേരിട്ട് കെട്ടിടങ്ങൾ പൊളിക്കും എന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചോളം കെട്ടിടങ്ങളാണ് പഞ്ചായത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |