SignIn
Kerala Kaumudi Online
Thursday, 08 August 2024 10.56 AM IST

ട്രംപിന് കനത്ത തിരിച്ചടി; 34 കേസിലും കുറ്റക്കാരനെന്ന് കോടതി, വിധി ജൂലായ് പതിനൊന്നിന്‌

trump

വാഷിംഗ്ടൺ: ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. 34 കേസുകളിലും ട്രംപ് കുറ്റക്കാരാണാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജൂലായ് പതിനൊന്നിന് ശിക്ഷ വിധിക്കും. ഏകകണ്ഠമായാണ് ജൂറിയുടെ വിധി.

കേസ് കെട്ടിച്ചമച്ചതാണെന്ന് ട്രംപ് പ്രതികരിച്ചു. താൻ നിരപരാധിയാണ്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ജോൺ ബൈഡന്റെ നീക്കമാണിതെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നാണ് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രതികരിച്ചിരിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കേസ് വരുന്നത്. അവിഹിത ബന്ധം മറിച്ചുവയ്‌ക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,​000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയെന്നും, ഇതിനുവേണ്ടി ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചെന്നുമാണ് കേസ്. ട്രംപ് അഭിഭാഷകൻ മുഖേനയാണ് സ്റ്റോമിക്ക് പണം നൽകിയത്. 2006 ൽ നെവാദയിലെ ലേക് താഹോ ഗോൾഫ് കോഴ്സിൽ ഗോൾഫ് ടൂർണ്ണമെന്റിനിടെയാണ് ട്രംപ് - സ്റ്റോമി ഡാനിയേൽസ് സമാഗമം. അന്ന് ട്രംപ് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

2016 ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണം നടത്തുന്നതിനിടെ സ്റ്റോമി ട്രംപുമായുള്ള അവിഹിത ബന്ധം വിറ്റ് കാശാക്കാൻ ശ്രമിച്ചിരുന്നു. ട്രംപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ എൻക്വയറർ എന്ന ടാബ്ലോയിഡ് പത്രം സ്റ്റോമിയുടെ നീക്കം മണത്തറിഞ്ഞു. തുടർന്ന്‌ പത്രമുടമ സ്റ്റോമിയെ ട്രംപിന്റെ അഭിഭാഷകൻ മൈക്കേൽ കോഹനുമായി ബന്ധപ്പെടുത്തുകയായിരുന്നു.

സ്റ്റോമി എഴുതിയ 'ഫുൾ ഡിസ്ക്ലോഷർ" എന്ന പുസ്തകത്തിൽ ട്രംപുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങളുണ്ട്. ട്രംപുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന് ഇതിൽ പറയുന്നുണ്ട്. അന്ന് സ്റ്റോമിക്ക് 27 വയസ്. ട്രംപിന് 60 വയസും. തന്റെ ജീവിതത്തിലെ ഒട്ടും തൃപ്തികരമല്ലാത്ത അറുബോറൻ ലൈംഗിക ബന്ധം എന്നാണ് സ്റ്റോമി വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ശരീര വർണ്ണനയും ബുക്കിലുണ്ട്. അക്കാലത്ത് ട്രംപും സ്റ്റോമിയും ഒന്നിച്ച് പോൺ സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.


അതേസമയം, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി അഞ്ച് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ബൈഡനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വീണ്ടും മത്സരിക്കാനിരിക്കുകയാണ് ട്രംപ്. ഈ സാഹചര്യത്തിലാണ് കോടതി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കോടതി വിധി മത്സരിക്കുന്നതിന് തടസമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, DONALDTRUMP, COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.