ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ മജിസ്ട്രേട്ടുമാരെ ഫോണിൽ വിളിച്ചു വിരട്ടുന്നുവെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണത്തിൽ നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ.
വിശദമായ മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന കോൺഗ്രസ് നേതാവിന്റെ ആവശ്യം കമ്മിഷൻ തള്ളി. തുടർന്ന്,ഷാ 150 ജില്ലാ മജിസ്ട്രേട്ടുമാരെ ഫോണിൽ വിളിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇന്നലെ രാത്രി ഏഴു മണിക്കകം അറിയിക്കണമെന്ന് അന്ത്യശാസനവും നൽകി. എന്നാൽ ജയറാം രമേശ് ഇതുവരെ മറുപടി നൽകിയില്ല.
അതേസമയം, ജില്ലാ വരണാധികാരികളെ ആർക്കെങ്കിലും സ്വാധീനിക്കാൻ സാധിക്കുമോയെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |