കൊൽക്കത്ത: വീണ്ടും പാർലമെന്റിൽ ഉറച്ച ശബ്‌ദമാകാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. കൃഷ്‌ണനഗറിൽ
57,000ത്തോളം വോട്ടിനാണ് ബി.ജെ.പി സ്ഥാനാർത്ഥി അമൃത റോയിയെ മഹുവ തോൽപ്പിച്ചത്.
കൃഷ്ണ നഗറിൽ നേരിട്ടെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും നടത്തിയ പ്രചാരണം ഫലം കണ്ടില്ല.
പാർലമെന്റിൽ മഹുവ നടത്തിയ പ്രസംഗങ്ങൾ ചെറിയ രീതിയിലല്ല എൻ.ഡി.എയെ ബാധിച്ചത്. എതിർവാദങ്ങളുയർത്തിയായിരുന്നു മഹുവയുടെ ആദ്യ പ്രസംഗം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കല്യാൺ ചൗബയെ പരാജയപ്പെടുത്തിയാണ് മഹുവ വിജയിച്ചത്. മോദി- അദാനി കൂട്ടുകെട്ടിനെതിരെ പാർലമെന്റിൽ മഹുവ മൊയ്‌ത്ര ശക്തമായി പ്രതികരിച്ചു. ചോദ്യം ചോദിക്കാൻ പ്രതിഫലം വാങ്ങി എന്ന ആരോപണത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കി. അന്ന് മഹുവ പ്രതികരിച്ചത് 30 വർഷം ഞാൻ നിങ്ങളുടെ പിറകെ നടന്ന് വേട്ടയാടുമെന്നാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 63,218 വോട്ട് ഭൂരിപക്ഷത്തിനാണ് മഹുവ ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |