മുഹമ്മ: മുഹമ്മയുടെ വിനോദസഞ്ചാര വളർച്ചയ്ക്ക് വരെ സഹായകമാകുന്ന, ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ബോട്ട് ജെട്ടി നിർമ്മാണത്തിനായി കാത്ത് പ്രദേശവാസികൾ. മന്ത്രിയായിരുന്ന ഡോ.ടി.എം.തോമസ് ഐസക്കാണ് ഇത്തരത്തിലുള്ള സ്വപ്നപദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ട് വച്ചത്.
ബസ് സ്റ്റാൻഡ് നവീകരണത്തിനും ഇതിനോട് ചേർന്നുള്ള അങ്ങാടി തോട്ടിൽ ബോട്ട് ജെട്ടി പണിയുന്നതിനും തോട് ശുചീകരണത്തിനും മറ്റുമായി 2024-2025 -ലെ പഞ്ചായത്ത് ബഡ്ജറ്റിൽ മറ്റ് വകുപ്പുകളുടെ സഹായത്തോടെ 1കോടി രുപയാണ് ആദ്യ ഘട്ടത്തിന് വകയിരുത്തിയത്. ഇതിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക കമ്മിറ്റിയെയും ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമായാൽ യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും പുറമേ വ്യാപാരികൾക്കും ഏറെ പ്രയോജനം ചെയ്യും. നിത്യേന നൂറുകണക്കിന് യാത്രക്കാരാണ് മുഹമ്മ ബസ് സ്റ്റാൻഡിൽ വന്നു പോകുന്നത്. ഇവിടെ നിന്നും വൈക്കം,കോട്ടയം, തൊടുപുഴ,മൂന്നാർ പാലാ, തോപ്പുംപടി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. കൂടാതെ16 പ്രൈവറ്റ് ബസുകൾ ചേർത്തലയിലേയ്ക്കും തിരിച്ചും സർവ്വീസ് നടത്തുന്നു.
ജെട്ടി വരേണ്ടത് അങ്ങാടി തോട്ടിൽ
1.മുഹമ്മയിൽ നിന്ന് കുമരകം,കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും ആ പ്രദേശങ്ങളിൽ നിന്ന് തിരിച്ചും ഏറ്റവും വേഗത്തിലും ചെലവുകുറഞ്ഞ രീതിയിലും സഞ്ചരിക്കാൻ കഴിയുന്നതാണ് മുഹമ്മ -കുമരകം ബോട്ട് സർവീസര
2.മുഹമ്മ സ്റ്റാൻഡിൽ ബസ് ഇറങ്ങുന്ന യാത്രക്കാർ അര കിലോമീറ്റർ അകലെയുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നോ 30 രൂപ ഓട്ടോയ്ക്ക് നൽകിയോവേണം എത്തിപ്പെടാൻ.
3.പുതിയ ബോട്ട് ജെട്ടിയുടെ നിർമ്മാണത്തിന് അര കിലോമീറ്റർ ദൈർഘ്യമുള്ള അങ്ങാടി തോട് ശുചീകരിക്കണം.ഒരു കാലത്ത് ഈ തോട് മുഹമ്മയുടെ വാണിജ്യ കനാൽ ആയിരുന്നു.തുടർന്ന് കൈയേറ്റങ്ങൾ വർദ്ധിച്ചതോ ഗതാഗതം നിലച്ചു
4.ബസ് സ്റ്റാൻഡിൽ പുതിയ ബോട്ട് ജെട്ടി നിർമ്മിക്കുന്നതോടെ യാത്രാ സൗകര്യം മെച്ചപ്പെടുകയും പാതിരാമണൽ അടക്കമുള്ള മുഹമ്മയുടെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്യും
പദ്ധതി വലിച്ചു നീട്ടാതെ സമയ ബന്ധിതമായി പൂർത്തീകരിച്ചാൽ മുഹമ്മയുടെ വികസന ചരിത്രത്തിലെ പുതിയൊരു ചരിത്രമായി മാറും
-വി.എൻ. ശ്രീനിവാസൻ, മുഹമ്മ സ്റ്റാൻഡിലെ കച്ചവടക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |