തിരുവനന്തപുരം: ഇലക്ടറൽ ബോണ്ട് ഉപയോഗിച്ച് ബി.ജെ.പി കോടികൾ പിരിച്ചെടുത്തതിനു സമാനമായി സി.പി.എം കേരളത്തിൽ മദ്യനയം ഉപയോഗിച്ച് കോടികൾ പിരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മാനദണ്ഡം പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകൾക്ക് ബാറുകൾ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് സമയത്ത് ബാർ ഉടമകളിൽ നിന്ന് കോടികൾ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നൽകാത്തവരെ കള്ളക്കേസിൽ കുടുക്കിയെന്നും ഏപ്രിൽ 12ന് മുഖ്യമന്ത്രിക്ക് ബാറുടമകൾ പരാതി നൽകിയിട്ടുണ്ട്. പദ്ധതികളുടെ കമ്മിഷൻ ഇലക്ടറൽ ബോണ്ടായി നൽകാൻ വിസമ്മതിച്ചവർക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി കേസെടുത്തതിന് സമാനമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |