ന്യൂഡൽഹി: മൊബൈൽ, ടെലിഫോൺ നമ്പറുകൾ കിട്ടാൻ പണം നൽകേണ്ടിവരുമെന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്). പുറത്തുവരുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്.
'റിവിഷൻ ഒഫ് നാഷണൽ നമ്പറിംഗ്' എന്ന പേരിൽ ഫോൺ നമ്പറുകളുമായി ബന്ധപ്പെട്ട് ട്രായ് ഈ മാസം ആറാം തീയതി പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതുനുപിന്നാലെയായിരുന്നു ഫോൺ നമ്പറുകൾ കിട്ടാൻ പണം നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ചത്.
മൊബൈൽ ഫോൺ നമ്പറുകൾക്ക് ഫീസീടാക്കുന്നതിനുവേണ്ടിയാണ് ട്രായ് പൊതുജനാഭിപ്രായം തേടിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത്തരം റിപ്പോർട്ടുകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് ട്രായ് വിശദീകരിച്ചു. നിലവിലുള്ള നമ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് ട്രായ് പൊതുജനാഭിപ്രായം തേടിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |