SignIn
Kerala Kaumudi Online
Friday, 16 August 2024 4.05 PM IST

അന്വേഷണമാവശ്യപ്പെട്ട് ഡി.സി.സി. ജനകീയ സദസ്സ്‌

congress

കണ്ണൂർ: സി.പി.എമ്മിന്റെ രണ്ട് നേതാക്കൾക്കെതിരെ മനുതോമസ് ഉന്നയിച്ച ആരോപണം കേരളത്തിലെ നിയമവാഴ്ചയെ ബാധിക്കുന്നതാണെന്ന് അഡ്വ.സണ്ണിജോസഫ് എം.എൽ.എ. ഈ വിഷയത്തിൽ നിയമസഭയിൽ പോലും അഭിപ്രായം നിഷേധിക്കുന്ന സമീപനമാണ് സർക്കാരിൽ നിന്നുണ്ടായത്. ജനങ്ങൾ എത്ര താക്കീത് ചെയ്താലും തിരുത്തില്ലെന്ന സി.പി.എമ്മിന്റെ സമീപനം പാർട്ടിയെ സർവ്വ നാശത്തിലെത്തിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സി.പി.എം സ്വർണ്ണക്കടത്ത് ക്വട്ടേഷൻ മാഫിയകളുടെ അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആകാശ് തില്ലങ്കേരിയെയും അർജ്ജുൻ ആയങ്കിയെയും ടി. പി കേസ് പ്രതികളേയും പോലുള്ള ക്രിമിനലുകൾ മനുതോമസ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഇറങ്ങി തിരിച്ചത് സി.പി.എമ്മിന്റെ അധ:പതനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു . കെ.പി.സി സി ജനറൽ സെക്രട്ടറി പി.എം.നിയാസ്, സജീവ് ജോസഫ് എം.എൽ.എ, വി.എ.നാരായണൻ ,പി.ടി.മാത്യു , സജീവ് മാറോളി ,ടി.ഒ.മോഹനൻ ,ചന്ദ്രൻ തില്ലങ്കേരി, കെ.സി മുഹമ്മദ് ഫൈസൽ ,ഡോ.കെ.വി.ഫിലോമിന , എം.പി.ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, വി.വി.പുരുഷോത്തമൻ ,രാജീവൻ എളയാവൂർ ,സുദീപ് ജയിംസ്, മുഹമ്മദ് ബ്ലാത്തൂർ ,ശ്രീജ മഠത്തിൽ, മുഹമ്മദ് ഷമ്മാസ് , ടി.ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.