അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതല
ന്യൂഡൽഹി : ബി.ജെ.പി. കേരള പ്രഭാരിയായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും, സഹപ്രഭാരിയായി അപരാജിത സാരംഗിയും തുടരും.
തൃശൂരിൽ പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായതും, സംസ്ഥാനത്തെ പാർട്ടിയുടെ വോട്ടു വിഹിതത്തിൽ മെച്ചപ്പെട്ട വർദ്ധനയുണ്ടായതും കണക്കിലെടുത്താണ് തീരുമാനമെന്ന് അറിയുന്നു. അനിൽ ആന്റണിയെ നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതലയുള്ള പ്രഭാരിയാക്കി. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോ-ഓർഡിനേറ്ററായി നിയമിച്ചു. സാംബിത് പത്രയാണ് കോ- ഓർഡിനേറ്റർ. ഹരിയാന, ജാർഖണ്ഡ്, ജമ്മു കാശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് സംസ്ഥാന പ്രഭാരിമാരെയും സഹപ്രഭാരിമാരെയും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിയമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായ സംസ്ഥാനങ്ങളിൽ തിരുത്തൽ നടപടികൾക്കും പ്രഭാരിമാർ മേൽനോട്ടം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |