SignIn
Kerala Kaumudi Online
Monday, 09 September 2024 3.28 AM IST

അടച്ചിട്ട് ഒരുമാസം പിന്നിട്ടു ചില്ലുപാലം തുറന്നില്ല

Increase Font Size Decrease Font Size Print Page
glassbridge

മഴയുടെ പേരിൽ ഗ്ളാസ്ബ്രിഡ്ജ് അടിച്ചിട്ട് ഒരു മാസം കഴിഞ്ഞു

വിനോദ സഞ്ചാരികൾ വാഗമണ്ണിൽ എത്തി നിരാശയായി മടങ്ങുന്നു

പീരുമേട്: സാഹസിക വിനോദത്തിന് ഏറെ പേരുപ്രശസ്തിയും നേടിയ വാഗമൺ ഗ്ളാസ് ബ്രിഡ്ജ് തുറക്കുന്നതും കാത്ത് വിനോദസഞ്ചാരികൾ. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശത്തെത്തുടർന്നാണ് പ്രകാരമാണ് ഗ്ലാസ് ബ്രിഡ്ജ് മേയ് 30 അടച്ചത് . കോരിച്ചൊരിയുന്ന മഴ ഗ്ലാസ് ബ്രിഡ്ജിൽ എത്തുന്ന സന്ദർശകരെ ബാധിക്കുന്നതുകൊണ്ടാണ് മഴയുടെ കാഠിന്യം കുറയുകയും കാലാവസ്ഥ അനുകൂലമായിട്ടും ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി ആയിട്ടില്ല.
ഇതോടെ വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. വാഗമൺ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായ പുതുതായി സജ്ജീകരിച്ച ഗ്ലാസ് ബ്രിഡ്ജ് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്നും 3500 അടിഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ്
2023 സെപ്തംബർ 6 ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് സന്ദർശകർക്ക് തുറന്ന് നൽകിയത്.
തുറന്നപ്പോൾ 500 രൂപയായിരുന്നു ചാർജ്. പിന്നീട് 250 രൂപയായി ചാർജ് കുറയ്ക്കുകയായിരുന്നു. തുടർന്ന് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒരു ദിവസം1500 സന്ദർശകർക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കാൻ സൗകര്യം. ഒരേ സമയം15 പേർക്ക് ഗ്ലാസ് ബ്രിഡ്ജിൽ കയറാം. ഒരാളിന് അഞ്ച് മിനിട്ടാണ് സമയം അനുവദിച്ചിരിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ പതിനായിരകണക്കിന് സന്ദർശകരാണ് എത്തുന്നത്.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള സമയത്തേക്കുള്ള അഡ്വാൻസ് ബുക്കിങ്ങ് രാവിലെ 10.30 മണിയോടുകൂടി അവസാനിക്കും.

ഒൻപത് മാസം

ഒന്നരക്കോടി കളക്ഷൻ

ടൂറിസ്റ്റുകളിൽ നല്ലൊരു വിഭാഗം വാഗമണ്ണിൽ ക്യാമ്പ് ചെയ്ത് അടുത്ത ദിവസം ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചാണ് മടങ്ങുന്നത്. ഒൻപതു മാസം കൊണ്ട്ഡി ടി .പി .സി ക്ക് ഒന്നര കോടിയിൽ അധികം രൂപയുടെ റിക്കാർഡ് കളക്ഷൻ നേടാനായി. ഒരു മാസത്തിലധികമായി
ഗ്ലാസ് ബിഡ്ജ് അടച്ചിട്ടത് ടൂറിസംമേഖലയിൽ വൻ തിരിച്ചടിയാണ് വരുത്തിയിട്ടുള്ളത്.

കഴിഞ്ഞ ക്രിസ്മസ് സീസണിൽ ഒരു ദിവസം യും25000 സന്ദർശകർ വാഗമണ്ണിൽ എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.