കൊച്ചി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ എറണാകുളം നഗരമദ്ധ്യത്തിലെ വീട് 'സദ്ഗമയ' സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രാജഗിരി കോളേജ് ഒഫ് സയൻസിലെ രാജഗിരി ഔട്ട്‌റീച്ചിന്റെ നേതൃത്വത്തിൽ സാമൂഹ്യപ്രത്യാഘാത പഠനത്തിന് തുടക്കമായി. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരു കരട് തയ്യാറാക്കി പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പബ്ലിക് ഹിയറിംഗ് നടത്തും. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. സാമൂഹ്യപ്രത്യാഘാത പഠനത്തിന്റെ ഭാഗമായി അഡി. ലോ സെക്രട്ടറി എൻ. ജീവൻ, കണയന്നൂർ തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, രാജഗിരി ഔട്ട്‌റീച്ച് പ്രോജക്ട് ഡയറക്ടർ മീന കുരുവിള, എസ്.ഐ.എ കോഓർഡിനേറ്ററും വികസന ഓഫീസറുമായ സി.പി. ബിജു, സോഷ്യൽ വർക്കർ ഡി. ബിനിഷ തുടങ്ങിയവരാണ് സദ്ഗമയ സന്ദർശിച്ചത്. 'സദ്ഗമയ' സർക്കാർ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ഒരു കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |