SignIn
Kerala Kaumudi Online
Wednesday, 14 August 2024 6.01 PM IST

കുടുംബത്തിനായി ജോലി വേണ്ടെന്ന് വച്ചതാണോ? എങ്കിൽ വൈകിയിട്ടില്ല, കൈനിറയെ സമ്പാദിക്കാൻ വമ്പൻ അവസരം

job

കൊച്ചി: പല കാരണങ്ങളാൽ ജോലി ഉപേക്ഷിച്ച വനിതാ പ്രൊഫഷനലുകൾക്കായി ഫെഡറൽ ബാങ്ക് നടത്തിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് ഉദ്യോഗാർത്ഥികളുടെ മികച്ച പ്രതികരണം. വിവാഹം, പ്രസവം തുടങ്ങി വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാൽ ജോലിയിൽ നിന്ന് ഇടവേള എടുക്കേണ്ടി വന്നവരെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ജോലിയിൽ നിന്ന് മാറിയിട്ട് 5വർഷം തികയാത്ത, ബാങ്കിംഗ് / ഐ.ടി മേഖലകളിൽ നിന്നുള്ള വനിതകൾക്കാണ് നിലവിൽ അവസരം ലഭിച്ചത്.

വൈവിദ്ധ്യമാർന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു തൊഴിലിടത്തിന് ഫെഡറൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് എച്ച്.ആർ ഓഫീസറുമായ എൻ. രാജനാരായണൻ പറഞ്ഞു.

ഐ.​ടി​ ​മേ​ഖല ഉണരുന്നു

കൊച്ചി: പുതിയ വിപണികൾ കണ്ടെത്തിയും ആഭ്യന്തര രംഗത്ത് കൂടുതൽ ഉപഭോക്താക്കളെ നേടിയും ഇന്ത്യൻ ഐ.ടി കമ്പനികൾ തളർച്ച മറികടക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ(ടി.സി.എസ്) അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 12,040 കോടി രൂപയിലെത്തി. ഇക്കാലയളവിൽ ടി.സി.എസിന്റെ മൊത്തം വരുമാനം 5.4 ശതമാനം ഉയർന്ന് 62,613 കോടി രൂപയായി.

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം മൂലം ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ ലാഭ മാർജിനിൽ ഗണ്യമായ കുറവുണ്ടായെന്ന് പ്രവർത്തന ഫലം വ്യക്തമാക്കുന്നു. പലിശ, നികുതി എന്നിവയ്ക്ക് മുൻപുള്ള വരുമാനം(എബിറ്റ) 24.7 ശതമാനമായി. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ മാന്ദ്യ സാഹചര്യം മറികടക്കുന്നതിനായി ഇന്ത്യൻ ഐ.ടി കമ്പനികൾ ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യയിലെ ബിസിനസിൽ 61.8 ശതമാനം വളർച്ചയാണ് ടി.സി.എസ് നേടിയത്. മിഡിൽ ഈസ്റ്റ്, ഏഷ്യ പസക്കിക് മേഖലകളിലും കമ്പനി മികച്ച വളർച്ച നിരക്ക് നേടി.

അതേസമയം കമ്പനിയുടെ മൊത്തം കരാർ മൂല്യം 830 കോടി ഡോളറിലേക്ക് താഴ്‌ന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ടി.സി.എസിന് 1320 കോടി ഡോളറിന്റെ കരാർ മൂല്യമാണുണ്ടായിരുന്നത്.

പുതിയ നിയമനങ്ങളുമായി ടി.സി.എസ്

അവലോകന കാലയളവിൽ 5,452 പുതിയ നിയമനങ്ങൾ നടത്തിയതോടെ ടി.സി.എസിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6.07 ലക്ഷത്തിലെത്തി. കഴിഞ്ഞ ഒൻപത് മാസങ്ങളിലും ടി.സി.എസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയായിരുന്നു. അതേസമയം ടി.സി.എസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 12.1 ശതമാനമായി താഴ്‌ന്നു.

ഐ.ടി മേഖലയിലെ വളർച്ച നിലനിറുത്താനാകുമെന്ന് പറയാറായിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ ചില കരാറുകൾ പൂർത്തിയാക്കാൻ കഴിയാത്തതാണ് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ വെല്ലുവിളി സൃഷ്‌ടിച്ചത്.

കെ. കൃതിവാസൻ

സി.ഇ.ഒ

ടി.സി.എസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, JOB VECANCY, WOMAN, KERALA
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.