കാസർകോട്: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂർ പുതിയകണ്ടത്തെ വി. പ്രവീൺ (39), അജാനൂർ കാട്ടുകുളങ്ങര കണ്ടത്തിൽ ഹൗസിലെ കെ.വി ശ്രീജിത്ത് (26) എന്നിവരെയാണ് മേല്പറമ്പ് എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചട്ടഞ്ചാൽ നോർത്തിലെ ദേശീയപാതയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ചെർക്കള ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടറിന് കൈ കാണിച്ചപ്പോൾ വേഗത കുറച്ചെങ്കിലും നിർത്തിയില്ല. ഇതോടെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസ് വിൻസന്റ് പിറകെ ഓടി ഹാൻഡലിൽ പിടിച്ചു സ്‌കൂട്ടർ നിർത്തിച്ചു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊതി കണ്ടെടുത്തത്. സ്‌കൂട്ടറും കഞ്ചാവും കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാമചന്ദ്രൻനായർ, സുഭാഷ്, സി.പി.ഒ രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |