SignIn
Kerala Kaumudi Online
Sunday, 15 September 2024 6.13 PM IST

ജാഗ്രത പാലിക്കണം: പ്രതികരിച്ച് സെബി

Increase Font Size Decrease Font Size Print Page
eyuu

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് നിക്ഷേപകർ ശാന്തത പാലിക്കാനും ജാഗ്രത പാലിക്കാനും സെബി ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉന്നയിച്ച 24 ആരോപണങ്ങളിൽ 23 എണ്ണത്തിലും 2024 മാർച്ചിൽ അന്വേഷണം പൂർത്തിയായെന്നും സെബി അറിയിച്ചു. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാൽ വിശദമായ പ്രതികരണം നടത്തുന്നില്ലെന്നും സെബി വിശദീകരിച്ചു. ഹിൻഡൻബർഗ് ആരോപണവുമായി ബന്ധപ്പെട്ട് ചെയർപേഴ്‌സൺ മാധബി ബുച്ച് കാലാകാലങ്ങളിൽ പ്രസക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.ജൂണിൽ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടിയെ ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ റിപ്പോർട്ട് ശ്രമിക്കുന്നതെന്ന് സെബി പറഞ്ഞു. നിയമ നടപടിക്രമങ്ങൾ പാലിച്ചാണ് നോട്ടീസ് നൽകിയത്. ഹിൻഡൻബർഗ് റിസർച്ച് തന്നെ തങ്ങൾക്ക് ലഭിച്ചകാണിക്കൽ നോട്ടീസ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. താത്‌പര്യ വൈരുദ്ധ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ സെബിക്ക് ആന്തരിക സംവിധാനങ്ങളുണ്ട്.

സെബിയുടെ വിശ്വാസ്യത

തകർന്നു: രാഹുൽ


ന്യൂഡൽഹി: നിക്ഷേപകരുടെ സമ്പത്ത് സംരക്ഷിക്കേണ്ട ഒാഹരി മേഖലയെ നിയന്ത്രിക്കുന്ന സെബിയുടെ സമഗ്രത ചോദ്യം ചെയ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണ വിധേയയായ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ഉടൻ രാജിവയ്‌ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.


നിക്ഷേപകരുടെ കഠിനാദ്ധ്വാനം ചെയ്‌ത പണം നഷ്‌ടപ്പെട്ടാൽ ആരാണ് ഉത്തരവാദി. പ്രധാനമന്ത്രി മോദിയോ, സെബി ചെയർപേഴ്‌സനോ, ഗൗതം അദാനിയോ?. പുതിയ ഗുരുതര ആരോപണങ്ങളുടെ വെളിച്ചത്തിൽ, സുപ്രീം കോടതി വിഷയം ഒരിക്കൽ കൂടി സ്വമേധയാ പരിശോധിക്കുമോ?

പ്രധാനമന്ത്രി മോദി എന്തിനാണ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നതെന്നും ഇപ്പോൾ വ്യക്തമാണ്-രാഹുൽ എക്‌സിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.