തിരുവനന്തപുരം: ഏഴ് വയസുകാരനെ പീഡിപ്പിച്ച പൂജാരിയെ കോടതി 20 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ഉണ്ണിക്കൃഷ്ണനെയാണ് (24) പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവനുഭവിക്കണം.
2022 ഫെബ്രുവരി 11നായിരുന്നു സംഭവം. കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു പ്രതി. കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചാണ് പീഡിപ്പിച്ചത്. പ്രതിയെ പേടിച്ച് കുട്ടി പീഡനവിവരം ആദ്യം പുറത്ത് പറഞ്ഞില്ല. നിരന്തരമുള്ള പീഡനം സഹിക്കാതെ കുട്ടി ബന്ധുവിനോട് കാര്യം പറയുകയായിരുന്നു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ചെറിയ ശിക്ഷ നൽകുന്നതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |