മലപ്പുറം: മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും വർദ്ധിക്കുമ്പോഴും പരിശോധനാ കിറ്റുകൾ ഇല്ലാത്തതിനാൽ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന്റെ പ്രവർത്തനം തടസപ്പെടുന്നു. കഴിഞ്ഞ മേയ് മുതൽ വിവിധ രോഗങ്ങളുടെ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. എലിപ്പനി രോഗ നിർണ്ണയത്തിനുള്ള ലെപ്റ്റോ എൽ.ജി.എം ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള കിറ്റിന്റെ കാലാവധി കഴിഞ്ഞതോടെ ജൂൺ ആറ് മുതൽ ഈ ടെസ്റ്റ് ഇവിടെ ചെയ്യുന്നില്ല. ഇക്കാര്യം സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഡെങ്കി അണുബാധ കണ്ടെത്തുന്നതിനുള്ള എൻ.എസ് 1, എൽ.ജി.എം ടെസ്റ്റുകളുടെ കിറ്റുകൾ മേയ് പകുതിയോടെ തീർന്നിരുന്നു. ജൂൺ 26നും ജൂലായ് 3നും കേരള മെഡിക്കൽ സർവീസ് കോ-ഓപ്പറേഷൻ, കാരുണ്യ ഫാർമസി എന്നിവ മുഖേന ഏതാനം കിറ്റുകൾ ലഭ്യമാക്കിയെങ്കിലും ഇതിൽ ഡെങ്കി എൻ.എസ് 1, എൽ.ജി.എം കിറ്റുകൾ തീർന്നിട്ടുണ്ട്.
വേണം നവീകരണം
ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കിറ്റുകൾ കുറവുണ്ടെങ്കിലും ഇത് രോഗ പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നില്ല. ജില്ലയിലെ പ്രധാന ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും ലോക്കൽ പർച്ചേസ് മുഖേന കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |