ചാത്തന്നൂർ: കൃഷി ചെയ്‌ത് ജീവിക്കാൻ കഴിയാത്ത സാഹചര്യം നരേന്ദ്രമോദി സർക്കാർ രാജ്യത്ത് സൃഷ്ടിച്ചിരിക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. അഖിലേന്ത്യാ കിസാൻസഭ ജില്ലാ സമ്മേളനം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, ജി.എസ്.ജയലാൽ എം.എൽ.എ, കിസാൻസഭ സംസ്‌ഥാന ജോ. സെക്രട്ടറി എ.പി.ജയൻ, സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം കെ.ആർ.ചന്ദ്രമോഹൻ, ജില്ലാ എക്സി. അംഗങ്ങളായ എ.മന്മഥൻ നായർ, ജി.ആർ.രാജീവൻ, കിസാൻസഭ ദേശീയ കൗൺസിൽ അംഗം പി.ഉണ്ണിക്കൃഷ്ണ്‌ണൻ, സംസ്‌ഥാന വൈസ് പ്രസിഡന്റുമാരായ മാത്യു വർഗ്ഗീസ്, ആർ.ചന്ദ്രിക, സംസ്‌ഥാന എക്സി. അംഗം എസ്.അജയഘോഷ്, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ദിനേശ് ബാബു, സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ. ആർ.ദിലീപ് കുമാർ, സി.പി.ഐ പരവൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി പാരിപ്പള്ളി ശ്രീകുമാർ, കിസാൻസഭ മണ്ഡലം കമ്മിറ്റി സെക്രട്ടറി ബി.സുദർശനൻ എന്നിവർ സംസാരിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ.ലെനു ജമാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സെമിനാറും കർഷക സംഗമവും മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. കിസാൻ സഭ സംസ്ഥാന എക്സി. അംഗം അജയഘോഷ് വിഷയാവതരണം നടത്തി. കാർഷിക വിദഗ്ദ്ധൻ സജി ജോൺ മുഖ്യ പ്രഭാഷണം നടത്തി. പാരിപ്പള്ളി ശ്രീകുമാർ, എൻ.സദാനന്ദൻ പിള്ള, എസ്.ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |