SignIn
Kerala Kaumudi Online
Thursday, 10 July 2025 8.20 AM IST

ആറ് നിലകളുളള കെട്ടിടം, സൂക്ഷിച്ചിരിക്കുന്നത് 12,500 കോടിയുടെ സ്വർണം; അതിസമ്പന്നർ ഇവിടെ എത്തുന്നതിന് കാരണമുണ്ട്

Increase Font Size Decrease Font Size Print Page
gold

സിങ്കപ്പൂർ സിറ്റി: ആഗോളതലത്തിൽ വിലയിൽ ഏ​റ്റക്കുറച്ചിലുകൾ സംഭവിച്ചാലും മിക്കവരും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന ഒരു വസ്തുവാണ് സ്വർണം. ബിസിനസ് രംഗത്ത് പല അനിശ്ചിതാവസ്ഥകൾ നിലനിൽക്കുന്നുണ്ടെങ്കിലും സ്വർണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. ചില സന്ദർഭങ്ങളിൽ പല രാജ്യങ്ങളിലെയും വിശ്വാസം കുറയുമ്പോഴും നയപരമായ സംഘർഷങ്ങൾക്കിടയിലും സ്വർണം സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം സംഘർഷാവസ്ഥകളിൽ ലോകത്തിലെ അതിസമ്പന്നർ സ്വർണം സൂക്ഷിക്കുന്ന ഒരു സ്ഥലം ഉണ്ട്.

അത് ബാങ്കുകളോ ലോക്കറുകളോ അല്ലെന്നതാണ് ഏറെ കൗതുകം. കിഴക്കിന്റെ ജനീവ എന്നറിയപ്പെടുന്ന സിങ്കപ്പൂരിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്. അതിസമ്പന്നരുടെ പ്രിയനഗരമായ സിങ്കപ്പൂരിൽ സഹസ്രകോടികളുടെ സ്വർണമാണ് സൂക്ഷിച്ചിരിക്കുന്നത്. സിഎൻബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച് സിങ്കപ്പൂർ വിമാനത്താവളത്തിന് സമീപമാണ് അറ് നിലകളിലായുളള സ്വകാര്യ നിലവറയുളളത്. ഏകദേശം ഒന്നര ബില്യൺ ഡോളറാണ് (12,500 കോടി ) മൂല്യം. ഇവിടെ സ്വർണ്ണക്കട്ടകളും വെളളിക്കട്ടകളും സൂക്ഷിച്ചിട്ടുണ്ട്.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാൽ ചു​റ്റപ്പെട്ട കെട്ടിടമാണിത്. ഇവിടെ ആയിരക്കണക്കിന് സേഫ് ഡെപ്പോസി​റ്റ് ലോക്കറുകൾ, സ്‌​റ്റോറേജ് ചേംബറുകൾ എന്നിവ ഉണ്ട്. സ്ഥാപകനായ ഗ്രിഗർ ഗ്രിഗേഴ്സൺ പറയുന്നതനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ സ്വർണനിക്ഷേപത്തിൽ 88 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹം പറയുന്നതനുസരിച്ച് ആളുകൾക്ക് സ്വർണം കൈവശം വയ്ക്കാനാണ് താൽപര്യം.

2023ൽ സിലിക്കൺ വാലി ബാങ്ക് തകർച്ചയോടെയാണ് പലരും പുതിയ തീരുമാനത്തിലെത്തിയത്. ഇതോടെയാണ് പേപ്പർ ഗോൾഡിന് പകരം യഥാർത്ഥ സ്വർണം കൈവശം വയ്ക്കുന്നതാണ് ലാഭകരമെന്ന് ധനികർക്ക് മനസിലായത്. ലെബനൻ, അൾജീരിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ധനികരായ വ്യക്തികൾക്ക് അവരുടെ രാജ്യങ്ങളിലെ ബാങ്കുകളിൽ വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് അയൽരാജ്യങ്ങളിൽ നിക്ഷേപം സൂക്ഷിക്കാമെന്ന തീരുമാനത്തിൽ എത്തിയത്. സിങ്കപ്പൂരിൽ സ്വർണ ഇറക്കുമതി- കയ​റ്റുമതി എന്നിവ അധികം നിയമതടസമില്ലാതെ നടത്താൻ കഴിയുമെന്നതുകൊണ്ടാണ് ധനികർ സിങ്കപ്പൂർ തിരഞ്ഞെടുത്തത്.

TAGS: GOLD, RESERVE, REASON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.