SignIn
Kerala Kaumudi Online
Thursday, 19 February 2026 5.06 AM IST

അനാവശ്യമായി പണം ചെലവാക്കി ഭര്‍ത്താവ്; മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ച് ഭാര്യ

Increase Font Size Decrease Font Size Print Page
crime

ബറേലി: അനാവശ്യമായി പണം ചെലവാക്കിയതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. ജിതേന്ദ്ര യാദവ് എന്ന യുവാവാണ് ചൂതുകളിച്ച് പണം പാഴാക്കിയത്. ജനുവരി 26ന് ഇയാളെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന് ആദ്യഘട്ടത്തില്‍ തന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ആത്മഹത്യ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംശയം ഭാര്യയിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ജിതേന്ദ്രയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് ജിതേന്ദ്രയ്ക്ക് 20,000 രൂപ നഷ്ടപ്പെട്ടു. തുടര്‍ന്ന് ഭാര്യയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായി. കഴുത്ത് ഞെരിച്ചാണ് ഭാര്യ ജിതേന്ദ്രയെ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് വീട്ടിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളുടെ സഹായത്തോടെ മൃതദേഹം കെട്ടിത്തൂക്കുകയും മറ്റുള്ളവരോട് ജിതേന്ദ്ര ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.സംഭവത്തില്‍ ജിതേന്ദ്ര യാദവിന്റെ ഭാര്യ ജ്യോതി, ജ്യോതിയുടെ അച്ഛന്‍ കാളിചരണ്‍, അമ്മ ചമേലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലം പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസിന് ഇത് കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. ആദ്യം ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്ത കേസില്‍, ജിതേന്ദ്രയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയാണ് പ്രതികളിലേക്ക് എത്തിയത്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY