
മോസ്‌കോ: താത്കാലിക വെടിനിറുത്തലിന്റെ അവസാന ദിനമായ ഇന്നലെയും ധാരണ ലംഘിച്ച് പരസ്പരം ആക്രമണം നടത്തി റഷ്യയും യുക്രെയിനും. വൻതോതിലെ വ്യോമാക്രമണങ്ങൾ ഉണ്ടായില്ലെങ്കിലും അതിർത്തി പ്രദേശങ്ങളിൽ വ്യാപക ഡ്രോൺ, ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിറുത്തൽ നീട്ടാനായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും സാദ്ധ്യതയില്ല. വിജയ ദിനം (ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികം) പ്രമാണിച്ച് ട്രംപ് ഇടപെട്ടാണ് ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തെ വെടിനിറുത്തൽ നടപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |