മമ്മൂട്ടിയേക്കാൾ നിർമ്മാതാവിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായത് മോഹൻലാൽ ആണെന്ന് നിർമ്മാതാവ് ബി.സി. ജോഷി. തീരെ സുഖമില്ലാതിരുന്നപ്പോൾ പോലും ലാൽ സാഹചര്യം മനസിലാക്കി അഭിനയിക്കാൻ എത്തിയിട്ടുണ്ട് എന്നാൽ മമ്മൂട്ടി അത്രത്തോളം വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ യുട്യൂബ് ചാനലിനോട് പറഞ്ഞു.
മാടമ്പിയിലെ ഒരു സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യേണ്ടിയിരുന്നത് നെല്ലുകുത്തുന്ന ഗോഡൗണിന് അകത്തായിരുന്നു. ആസ്മാ പേഷ്യന്റായ ലാലിന് ആ സമയത്ത് സുഖമില്ലായിരുന്നു. എന്നിട്ടുപോലും നഷ്ടം വരുമെന്നറിയിച്ചപ്പോൾ മരുന്നും കഴിച്ച് അദ്ദേഹം ഷൂട്ടിംഗിനെത്തി. അതൊരു വലിയ അനുഭവമായിരുന്നുവെന്നും ജോഷി പറഞ്ഞു.
മമ്മൂട്ടിക്ക് അദ്ദേഹത്തിന്റേതായ ചില സ്വഭാവങ്ങളുണ്ട്. നമ്മൾ അതെല്ലാം അനുവദിച്ചു കൊടുക്കും. പ്രമാണിക്കകത്ത് കയറു പിരിക്കുന്നയിടത്ത് ഒരു സ്റ്റണ്ട് സീൻ എടുക്കാൻ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് സുഖമില്ലാതായി. അന്ന് ഞങ്ങൾ വളരെയധികം റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം വന്നില്ല. തനിക്ക് പ്രായമായിരിക്കുകയാണെന്നും സുഖമില്ലെന്നും മമ്മൂക്ക അറിയിച്ചു. അന്ന് നഷ്ടം വന്നെന്നും ജോഷി വ്യക്തമാക്കി.
ഹോട്ടലിലെ ബാറിനുളളിൽ എടുക്കേണ്ട ഒരു സീനുണ്ടായിരുന്നു. അന്ന് മമ്മൂട്ടിക്ക് അത്യാവശ്യമായി എവിടേക്കോ പോകണമായിരുന്നു. അദ്ദേഹം അത് നേരത്തെ പറഞ്ഞു പോയ കേസാണ്. അന്ന് വളരെ റിക്വസ്റ്റ് ചെയ്തിട്ടും മമ്മൂട്ടി നിന്നില്ല. അത് വളരെയധികം വിഷമം ഉണ്ടാക്കി. ഇക്കാര്യത്തിൽ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. അവർക്ക് മമ്മൂട്ടി മുന്നെ വാക്കു കൊടുത്തതാകാം. അതുകൊണ്ടാകാം പോയത്. പക്ഷെ നമ്മുടെ സാഹചര്യം കൂടെ അദ്ദേഹം മനസിലാക്കണമായിരുന്നു എന്നും ജോഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |