SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 AM IST

താലിബാനെ സാർക്കിൽ കയറ്റാനുള്ള നീക്കം ഇന്ത്യയും അയൽക്കാരും പരാജയപ്പെടുത്തിയപ്പോൾ നിന്ന നിലയിൽ യുടേൺ അടിച്ച് ഇമ്രാൻ

Increase Font Size Decrease Font Size Print Page
pak-pm-

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാന് സാർക്ക് കൂട്ടായ്മയിലുള്ള അംഗത്വത്തിന്റെ മറപറ്റി താലിബാനെ പ്രതിഷ്ഠിക്കുവാനുള്ള പാക് ശ്രമത്തെ മറ്റ് അംഗരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർത്തിരുന്നു. ഇതോടെ സാർക്ക് കൂട്ടായ്മയിൽ ഒറ്റപ്പെട്ടുപോയ പാകിസ്ഥാൻ ചെറിയ തോതിലെങ്കിലും താലിബാനെ തള്ളിപ്പറഞ്ഞ് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. താലിബാനെ വീണ്ടും അധികാരത്തിലേറാൻ സഹായിച്ചത് പാകിസ്ഥാനാണെന്ന് തെളിഞ്ഞത് അഗോളതലത്തിൽ പാകിസ്ഥാന് തിരിച്ചടിയായതും ഈ മാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നു.

ഒരു വിദേശ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി താലിബാനെ ശാസിച്ചത്.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ താലിബാൻ നേതൃത്വം ഉടൻ ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഇമ്രാൻ പറഞ്ഞു. ഇതിന് പുറമേ അഫ്ഗാൻ മണ്ണ് പാകിസ്ഥാനെതിരെയുള്ള ഭീകരരുടെ താവളമാക്കാൻ അനുവദിക്കരുതെന്ന മുന്നറിയിപ്പും ഇമ്രാൻ നൽകി. പാകിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഭീകരരെ പാർപ്പിക്കാൻ അഫ്ഗാനിസ്ഥാൻ മണ്ണ് ഉപയോഗിക്കരുതെന്നാണ് താലിബാനോട് അദ്ദേഹം ആവശ്യപ്പെട്ടത്.

താലിബാന്റെ നേതൃത്വത്തെ ഉൾക്കൊള്ളുന്ന തരത്തിൽ സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ അടുത്ത് തന്നെ ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ഇമ്രാൻ നൽകുന്നു. പുതിയ സർക്കാരിൽ അധികാര കേന്ദ്രങ്ങൾ പിടിച്ചെടുക്കുന്നതിനായി ഭീകരർ തമ്മിൽ വടംവലി നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, AANAVOOR, TALIBAN, INDIA, IMRAN, PAKISTAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.