ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതയുടെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി ഡൽഹി എയിംസിന് വിട്ടുനൽകി.
ആന്ധ്രാപ്രദേശ് ആർ.ടി.സിയിൽ എൻജിനിയറായിരുന്ന പരേതനായ സർവേശ്വര സോമയാജലു ആണ് ഭർത്താവ്. മാരുതിയിൽ എൻജിനിയറായിരുന്ന ബീമ ശങ്കറും മകനാണ്. മരുമകൾ: സീമ ചിഷ്‌ടി (മുൻ റസിഡന്റ് എഡിറ്റർ, ഇന്ത്യൻ എക്‌സ്‌പ്രസ്, ഡൽഹി).
റിട്ട. ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് കെ.ബി. ശങ്കര റാമിന്റെ മകളായ കൽപാകം ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് രാഷ്‌ട്രതന്ത്രത്തിൽ പി.ജിയും നേടിയിരുന്നു. പൊതുപ്രവർത്തനത്തിന് സജീവമായതിനാൽ ഉസ്മാനിയ സർവകലാശാലയിലെ ഗവേഷണ പഠനം പൂർത്തീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |