തളിപ്പറമ്പ്: ഡി.സി.സി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടണ്ണൽ ദിവസം രാത്രി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയും കോൺഗ്രസ് നേതാവുമായ കെ. നബീസാബീവിയുടെ തൃച്ചംബരം ദേശീയപാതയോരത്തെ മൊയ്തീൻ പള്ളിക്ക് സമീപമുള്ള വീടിനു നേരെയാണ് ബോംബേറുണ്ടായത്.
സംഭവത്തിൽ നിർണ്ണായകമായ സി.സി ടി.വി ദൃശ്യമുൾപ്പെടെയുള്ള തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും കാര്യമായ അന്വേഷണം നടത്തുകയോ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ ധർണ നടത്തിയിരുന്നു. മുഖ്യമന്ത്രി, ഡി.ജി.പി, കളക്ടർ എന്നിവർക്ക് പരാതി നല്കുകയും ചെയ്തതിനെ തുടർന്നാണ് വീണ്ടും അന്വേഷണം തുടങ്ങിയത്. ഇപ്പോൾ ഡി.ജി.പിയുടെ അദാലത്തിൽ നൽകിയ പരാതിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |