വൈക്കം : ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് അറ്റകുറ്റപ്പണി നടത്താത്തത്തിനെ തുടർന്ന് കായലോരത്ത് കിടന്ന് നശിക്കുന്നു. ചേർത്തല പാണാവള്ളി ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് യന്ത്റ തകരാറിനെ തുടർന്ന് സർവീസ് നടത്താനാവാതെ മാറ്റിയിടുകയായിരുന്നു. പാണാവള്ളി ഫെറിയിൽ ഈ ബോട്ട് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ വൈക്കം ജെട്ടിയിലേക്ക് മാറ്റി. ഇവിടെ കെട്ടിയിട്ട് ആറ് മാസം കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്തി സർവീസിന് സജ്ജമാക്കുന്നതിനായി ജലഗതാഗത വകുപ്പിന് ബന്ധപ്പെട്ട അധികൃതർ കത്ത് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. മഴയും വെയിലുമേറ്റ് ഓടാതെ കിടന്ന് ലക്ഷങ്ങൾ വിലവരുന്ന ബോട്ട് നശിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |