കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധത്തിന് നേരെ ഭീകരസംഘടനയായ താലിബാൻ വെടിവച്ചു. കിഴക്കൻ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത് പെൺകുട്ടികള്‍ക്ക് സെക്കൻഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് വെടിവച്ചത്.
ഞങ്ങളുടെ പേന നശിപ്പിക്കരുത്, ഞങ്ങളുടെ പുസ്തകം കത്തിക്കരുത്, ഞങ്ങളുടെ സ്‌കൂൾ അടക്കരുത് എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ബാനറുകൾ നശിപ്പിച്ച താലിബാൻ
പ്രതിഷേധക്കാരെ ബലം ഉപയോഗിച്ച് പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വെടിയുതിർക്കുകയായിരുന്നു.
സ്ത്രീകൾക്ക് പ്രതിഷേധിക്കാൻ ആവകാശമുണ്ടെന്നും എന്നാൽ, ആദ്യം അനുവാദം വാങ്ങണമെന്നുമാണ് താലിബാൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |