തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ ആദ്യ ഘട്ടത്തിൽ യൂണിഫോമും ഹാജരും നിർബന്ധമാക്കേണ്ടതില്ലെന്ന് അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ യോഗത്തിൽ തീരുമാനമായി.
ഒരു ക്ലാസിൽ 30 കുട്ടികൾ മതിയെന്ന നിർദ്ദേശം അംഗീകരിച്ചാൽ ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസ്. ഹയർ സെക്കൻഡറി ക്ലാസും ഒന്നിടവിട്ട ദിവസങ്ങളിൽ. ഹാപ്പിനസ് കരിക്കുലം ആദ്യഘട്ടത്തിൽ. 38 അദ്ധ്യാപക സംഘടനകളും 19 യുവജനസംഘടനകളും യോഗത്തിൽ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ ഉച്ചവരെ ക്ളാസ്. ഒന്നു മുതൽ ഏഴു വരെയും 10,12 ക്ളാസുകൾ നവംബർ ഒന്നിനും മറ്റ് ക്ളാസുകൾ നവംബർ 15നും. മാർഗരേഖ 5 ന് പുറത്തിറക്കും. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ജനകീയ സമിതികൾ എത്തിക്കും. ശുചീകരണം 20 ന് തുടങ്ങും.
സർക്കാരിന്റെ നിർദ്ദേശങ്ങൾ
ആദ്യഘട്ടത്തിൽ ഉച്ചവരെ ക്ളാസ്. ഒന്നു മുതൽ ഏഴു വരെയും 10,12 ക്ളാസുകൾ നവംബർ ഒന്നിനും മറ്റ് ക്ളാസുകൾ നവംബർ 15നും. മാർഗരേഖ 5 ന് പുറത്തിറക്കും.
ഒക്ടോബർ 20 മുതൽ 30 വരെ സ്‌കൂളുകളിൽ ശുചീകരണം. ജനകീയ സമിതികൾ നേതൃത്വം നൽകും.
കുട്ടികൾക്കുള്ള മാസ്‌ക്, സാനിറ്റൈസർ, തെർമ്മൽ സ്‌കാനർ, പൾസ് ഓക്‌സിമീറ്റർ എന്നിവ ജനകീയ സമിതികൾ എത്തിക്കും. രക്ഷിതാക്കളും രണ്ടു ഡോസ് വാക്‌സിൻ എടുത്തെന്ന് ഉറപ്പു വരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |