ചാലക്കുടി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്ത് ആനയെ കണ്ടത് വിനോദ സഞ്ചാരികളെ ഭയവിഹ്വലരാക്കി. തൊട്ടടുത്ത് ആനയെ കണ്ട കാവൽക്കാർ പരിഭ്രാന്തരായി തിരിഞ്ഞോടി. പ്രവേശന കവാടത്തിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിലാണ് ഞായറാഴ്ച രാവിലെ ആന പ്രത്യക്ഷപ്പെട്ടത്. ഈറ്റക്കാടുകൾ നിറഞ്ഞ സ്ഥലമായതിനാൽ തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് വാച്ചർമാർ ആന നിൽക്കുന്നത് കണ്ടത്. പിന്നീടിത് നടപ്പാതയിലേക്ക് ഇറങ്ങിയപ്പോൾ കുത്തിലേക്ക് പോയ ഇവർ തിരിഞ്ഞോടി. പിന്നീട് വി.എസ്.എസ് പ്രവർത്തകർ പൊലീസിനെ അറിയിച്ചു. എസ്.ഐ കെ.കെ ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിനോദ സഞ്ചാരികൾക്ക് സംരക്ഷണം നൽകി. പിന്നീട് വനപാലകരുടെ സഹകരണത്തോടെ ആനയെ വിരട്ടിയോടിച്ചു. പടക്കം പൊട്ടിച്ച് കൊമ്പനെ പുഴ കടത്തി വിട്ടു. നടപ്പാതയിൽ ആന നിൽക്കുന്നതിനാൽ പിന്നീടെത്തിയ വിനോദ സഞ്ചാരികളെ കുറേ നേരത്തേയ്ക്ക് കടത്തിവിട്ടില്ല. കുത്തിന്റെ താഴേയ്ക്കും ആളുകളെ കടത്തിവിട്ടില്ല. നടപ്പാതയ്ക്ക് സമീപത്തെ ടോയ്‌ലെറ്റിന്റെ വാതിൽ ആന തകർത്തിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |