ബീജിംഗ്: 56 ചൈനീസ് യുദ്ധവിമാനങ്ങൾ വ്യോമ അതിർത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാൻ. പ്രകോപനപരമായ നീക്കങ്ങൾ ചൈന ഉപേക്ഷിക്കണമെന്നാണ് തായ്‌വാൻ ആവശ്യപ്പെട്ടത്. ഇത്രയധികം ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി ലംഘിക്കുന്നത് ആദ്യമായാണ്. ചൈനീസ് വിമാനങ്ങൾ അതിർത്തി ലംഘിച്ചതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്ന് തായ്‌വാൻ മന്ത്രാലയം അറിയിച്ചു. ഇതിന് ശേഷം രാത്രിയിൽ നാല് ചൈനീസ് വിമാനങ്ങൾ കൂടി അതിർത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളുടേയും ബന്ധം വഷളാകാൻ കാരണ സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണിത് ചൈനയുടെ നിലപാട്. ഇനിയും ഇത് തുടർന്നാൽ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാകുമെന്ന് തായ്‌വാൻ മുന്നറിയിപ്പ് നല്കി. അതേ സമയം ചൈനയുടെ പ്രകോപനപരമായ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തി. സൈനികപരമായ നീക്കമാണ് ചൈന നടത്തുന്നതെന്നും തായ്‌വാൻ ലോകരാജ്യങ്ങൾ അംഗീകരിച്ച രാജ്യമാണെന്ന് ചൈന മറക്കരുതെന്നും അമേരിക്ക പറഞ്ഞു. 'തായ്‌വാന് മേലുള്ള ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തുന്നു. മേഖലയിലെ സമാധാനം തകർക്കുന്നതാണ് ചൈനയുടെ നീക്കം. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാക്കി ഔദ്യോഗികമായ പ്രസ്താവനയിൽ പറഞ്ഞു. ചൈനയുടെ നീക്കങ്ങൾ കാരണം യു.എസ് പ്രതിരോധ രംഗത്ത് തായ്‌വാനെ സഹായിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും സാകി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |