കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവേ കുറ്റമറ്റരീതിയിൽ നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനത്തിലെ ഒരോ വാർഡിലും മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചു കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തേണ്ട ചുമതല കുടുംബശ്രീ മിഷനാണ്.
മുന്നാക്ക വിഭാഗത്തിൽപ്പെട്ട എല്ലാ കുടുംബങ്ങളുടെയും വിവരം ശേഖരിക്കാത്ത സർവേ അശാസ്ത്രീയമാകും. യോഗ്യരായ ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെങ്കിൽ സർവേ പ്രഹസനമാകും. ഇക്കാര്യം മുഖവിലയ്ക്കെടുക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |