കാബൂൾ:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹോട്ടലുകളിൽ പൗരന്മാർ താമസിക്കുന്നത് വിലക്കി അമേരിക്കയും ബ്രിട്ടനും. കാബൂളിലെ പ്രശസ്ത ഹോട്ടലായ സെറീനയിൽ താമസിക്കരുതെന്നാണ് ഇരു രാജ്യങ്ങളും പ്രധാനമായും പറഞ്ഞിരുക്കുന്നത്. സെറീന ഹോട്ടലിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് അമേരിക്കയും അപകടാവസ്ഥ വർദ്ധിക്കുന്നത് കണക്കിലെടുത്ത് കാബൂളിലെ ഹോട്ടലുകളിൽ താമസിക്കരുതെന്നും അഫ്ഗാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ബ്രിട്ടനും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണിതെന്നാണ് വിവരം.
കാബൂളിലെ ഏറ്റവും പ്രശസ്തമായ ആഡംബര ഹോട്ടലാണ് സെറീന. ഭീകരസംഘടനയായ താലിബാൻ രാജ്യം പിടിച്ചടക്കുന്നതിന് മുൻപ് വരെ വിനോദ സഞ്ചാരികൾ ധാരാളമായി ഈ ഹോട്ടലിൽ താമസിച്ചിരുന്നു.
1979ൽ അഫ്ഗാനിലെ അമേരിക്കൻ അംബാസഡറായ അഡോൽഫ് ഡബ്സ് വധിക്കപ്പെട്ടത് ഈ ഹോട്ടലിൽ വച്ചാണ്. ആഭ്യന്തര യുദ്ധം മൂലം ഹോട്ടൽ തകർന്നെങ്കിലും 2005ൽ പുനരുദ്ധാരണം ചെയ്തു. 2008ലും 2014ഉം ഇവിടെ ഭീകരാക്രമണങ്ങൾ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |