ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത നാല് ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ള ഹുസൈൻഗഞ്ചിലെ ഫ്ലാറ്റിൽ നിന്നാണ് തോക്കുൾപ്പെടെയുള്ള ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തത്. അക്രമം നടന്ന ഉടനെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട അങ്കിത് ദാസ് ഒളിവിൽ കഴിഞ്ഞ ലക്നൗവിലെ ഹോട്ടലിൽ പ്രത്യേക അന്വഷണ സംഘം പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തു. ഒരു
അക്രമം നടന്ന സമയത്ത് പ്രതികൾ വാഹനത്തിലിരുന്ന് കർഷകർക്ക് നേരെ വെടിവച്ചതായി ആരോപണമുയർന്നിരുന്നു. എന്നാൽ പ്രതികൾ ഇത് നിഷേധിച്ചതോടെയാണ് ആയുധങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |