ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. ട്രക്കിംഗ് സംഘത്തിൽപ്പെട്ട 10 പേരുൾപ്പെടെ 13 പേർ ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ ലാംഖഗാ ചുരത്തിൽ അപകടത്തിൽപ്പെട്ടു. ഇതിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ചുരം. ഇതിൽ 5 പേരെ രക്ഷപ്പെടുത്തി. 6 പേരെ കാണാനില്ല.
പ്രളയത്തിൽ കാണാതായവരുടെ വ്യക്തമായ കണക്ക് ഇനിയും ലഭ്യമല്ല.
കേന്ദ്ര സംസ്ഥാന സേനകളും കേന്ദ്ര ദുരന്തനിവാരണ സേനയും ചേർന്ന് ഇതുവരെ 3500ലധികം പേരെ രക്ഷപ്പെടുത്തി.
16,000 പേരെയാണ് അപകട സാദ്ധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചത്. മൂന്ന് ദിവസത്തെ കനത്ത പ്രളയത്തിൽ സംസ്ഥാനത്ത് ഏതാണ്ട് 7000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പ്രളയബാധിത മേഖലകളിൽ വ്യോമ നിരീക്ഷണം നടത്തി. ഹരിയാന സർക്കാർ ഉത്തരാഖണ്ഡ് സർക്കാരിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |